കാലിക്കോസെന്‍ട്രിക് Calicocentric dusty room

30/04/2010

സി പി എം/ദേശാഭിമാനി സൈദ്ധാന്തിക മണ്ടന്റെ എമണ്ടന്‍ വിവരക്കേടുകള്‍

ദേശാഭിമാനി വാരികയിലെ ചരക്കാണ്. താഴത്തെ ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ വായിക്കാം.
യുക്തിവാദത്തിലെ അന്ധവിശ്വാസങ്ങള്‍
 

ഇ രാമചന്ദ്രന്‍, കടപ്പാട് : ദേശാഭിമാനി വാരിക

അതിലെ ചില ഉദ്ധരണികളും അവയെക്കുറിച്ച് എന്റെ അഭിപ്രായവും മാത്രം.
ഫ്യൂഡല്‍ വ്യവസ്ഥയുടെ തകര്‍ച്ചയിലേക്കും മുതലാളിത്തത്തിന്റെ ആവിര്‍ഭാവത്തിലേക്കും നയിച്ച വ്യാവസായിക വിപ്ളവം നവോത്ഥാനത്തിന്റെ സര്‍ഗശക്തികളെ കെട്ടഴിച്ചുവിട്ടു.
നവോത്ഥാനം പതിന്നാലാം നൂറ്റാണ്ടില്‍ തുടങ്ങി പതിനഞ്ച്-പതിന്നാറ് നൂറ്റാണ്ടുകളില്‍ ശക്തിപ്രാപിച്ച ഒരു ഏര്‍പ്പാടെന്നാണ് വെപ്പ്. വ്യാവസായിക വിപ്ലവം എന്നത് 18, 19 നൂറ്റാണ്ടുകളിലെ ഏര്‍പ്പാടും. അപ്പോള്‍ വ്യാവസായിക വിപ്ളവം നവോത്ഥാനത്തിന്റെ സര്‍ഗശക്തികളെ കെട്ടഴിച്ചുവിട്ടു എന്നു പറയുന്ന ഒരുത്തന് മാര്‍ക്സിസ്റ്റ് പ്രാഥമിക പാഠപുസ്തകങ്ങള്‍ വായിച്ച അറിവുപോലുമില്ല.
ഫ്രഞ്ച് വിപ്ളവം പ്രതിനിധാനം ചെയ്‌ത ബൂര്‍ഷ്വാ ജനാധിപത്യഘട്ടത്തിന്റെ തത്വശാസ്‌ത്രമായാണ് യുക്തിവാദം രൂപപ്പെട്ടതെങ്കില്‍ പാരീസ് കമ്യൂണിനാല്‍ (1871) പ്രതിനിധീകരിക്കപ്പെട്ട തൊഴിലാളിവര്‍ഗ വിപ്ളവത്തിന്റെ തത്വശാസ്‌ത്രമായാണ് മാര്‍ക്സിസം പിറവികൊണ്ടത്.
യുക്തിവാദം രൂപംകൊണ്ടത് ഫ്രഞ്ച് വിപ്ളവം പ്രതിനിധാനം ചെയ്‌ത ബൂര്‍ഷ്വാ ജനാധിപത്യഘട്ടത്തിന്റെ (അതായത് പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങള്‍ക്കുശേഷമുള്ള കാലത്തിന്റെ‍) തത്ത്വശാസ്‌ത്രമായാണ് എന്നു പറയുന്നതും പച്ച വിവരക്കേടാണ്. ദെക്കാര്‍ത്തിന്റെ കാലം (1596 – 1650) മാത്രം ആലോചിച്ചാല്‍ മതി ഇതിന്റെ വങ്കത്തരം അറിയാന്‍. 
പാരീസ് കമ്യൂണിനാല്‍ (1871) പ്രതിനിധീകരിക്കപ്പെട്ട തൊഴിലാളിവര്‍ഗ വിപ്ളവത്തിന്റെ തത്ത്വശാസ്‌ത്രമായാണ് മാര്‍ക്സിസം പിറവികൊണ്ടത് എന്ന പ്രസ്താവന പരിഹസിച്ചു തള്ളേണ്ട അസംബന്ധം മാത്രം. തൊഴിലാളി വര്‍ഗ്ഗ വിപ്ലവത്തെപ്പറ്റിയും തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തെപ്പറ്റിയുമൊക്കെയുള്ള മാര്‍ക്സിസ്റ്റ് കാഴ്ചപ്പാട് കമ്യൂണിനും മുമ്പേ ഉണ്ടായിക്കഴിഞ്ഞിരുന്നു. കമ്യൂണിന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ തന്റെ ചില നിലപാടുകള്‍ മാര്‍ക്സ് മാറ്റി എന്നു മാത്രം. കമ്യൂണാവട്ടെ മാര്‍ക്സിന്റെ ആശയങ്ങളെ ആശ്രയിച്ചുമില്ല. (ഇതിനെപ്പറ്റി ചില മാര്‍ക്സിസ്റ്റ് വങ്കന്മാര്‍  എന്റെ മോന്റെ അപ്പൂപ്പന്റെ മകനാണ് ഞാന്‍ എന്ന തരം ലോജിക്കുമായി ഇവിടെ വന്നു കുരയ്ക്കാന്‍ പോകുന്നത് എനിക്കിപ്പൊഴേ കാണാം.) 
ശാസ്‌ത്രനിഗമനങ്ങളെ സ്വായത്തമാക്കി സ്വയം നവീകരിക്കാനുള്ള ആശയവാദത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് വൈരുധ്യവാദം ആവിഷ്‌ക്കരിക്കപ്പെട്ടത്.
ഈ പറയുന്ന ശാസ്ത്രപുരോഗതിക്കൊക്കെ എത്രയോ നൂറ്റാണ്ടുകള്‍ മുമ്പേ ഡയലെക്റ്റിക്സ് നിലനിന്നു എന്നു മാര്‍ക്സിസ്റ്റ് എഴുത്തുകാര്‍ തന്നെ പറയുന്നുണ്ട്. എന്തിനു പറയുന്നു ഡയലക്റ്റിക്കല്‍ മെറ്റീരിയലിസത്തെപ്പറ്റിയുള്ള സോവിയറ്റ് പാഠപുസ്തകങ്ങള്‍ (പലപ്പോഴും നമ്പൂതിരിപ്പാടും) തുടങ്ങുക തന്നെ ഗ്രീക്ക് ചിന്തകനായ ഹെറക്ലൈറ്റസിനെപ്പറ്റി പറഞ്ഞുകൊണ്ടാണ്.  (എന്നാല്‍ പിന്നെ, പുരാതന ഗ്രീസിലെ ശാസ്ത്രപുരോഗതിക്കനുസരിച്ച് സ്വയം നവീകരിച്ച ആശയവാദമാണ് ഡയലെക്റ്റിക്സ് ഉണ്ടാക്കിയതെന്നു പറഞ്ഞാലോ കൊഴണാശ്ശേരിക്കാരാ?)
എന്നാല്‍ വിശ്വാസം ശാസ്‌ത്രവിരുദ്ധമാണ്, ശാസ്‌ത്ര-സാങ്കേതിക മുന്നേറ്റങ്ങള്‍ക്കുമേല്‍ പടുത്തുയര്‍ത്തപ്പെട്ട ആധുനിക സമൂഹത്തില്‍ വ്യക്തിജീവിതത്തില്‍പ്പോലും വിശ്വാസത്തെ അനുവദിക്കാനാകില്ല എന്ന ഒരു ചിന്താഗതിയും രൂപമെടുത്തു. ഇതാണ് യുക്തിവാദം.
വങ്കത്തരം.  യുക്തിവാദികളെല്ലാം അവിശ്വാസികള്‍ പോലുമായിരുന്നില്ല. ദെക്കാര്‍ത്ത് അവിശ്വാസിയായിരുന്നില്ല.  യുക്തിവാദം എന്താണെന്നുപോലും അറിയാത്തവനാണ് യുക്തിവാദികളുടെ അന്ധവിശ്വാസത്തെപ്പറ്റി എഴുതി ഞെളിയുന്നത്.




ഗോപാലകൃഷ്ണന്‍ എന്ന ചത്തകുതിരയെ ഇടിച്ചും തൊഴിച്ചും കൈത്തരിപ്പു തീര്‍ക്കുന്ന സി പി എം ബ്ലോഗെര്‍മാര്‍ക്ക് (പ്രശംസയര്‍ഹിക്കുന്ന മൂവര്‍സംഘത്തെ മാറ്റിനിറുത്തി) ഇവിടെ വന്നു തൊഴിക്കാവുന്നതാണ്. 

28/04/2010

ഒരു ജോര്‍ജിയന്‍ ഹ്രസ്വചിത്രവും അസ്നവൂറിന്റെ ഒരു പാട്ടും

അന്വേഷിച്ചലഞ്ഞ് ഒടുക്കം കണ്ടുപിടിക്കുമ്പോഴുള്ള സന്തോഷമാണ് ഈ വീഡിയോ പോസ്റ്റ്.
മിഹായില്‍ കോബാഹിഡ്സ് എന്നു പേരുള്ള ജോര്‍ജിയക്കാരന്‍ സംവിധായകന്റെ 1964 ലെ ഹ്രസ്വചിത്രമായ Wedding ലെ ഒരു പാട്ടു തിരയാന്‍ തുടങ്ങിയിട്ട് കുറെ കൊല്ലങ്ങളായി. കേള്‍ക്കാനിമ്പമുള്ള ഒരു പാട്ട്. നാഷനല്‍ ഫില്മ് ആര്‍ക്കൈവ് ഡയറക്റ്ററായിരുന്ന പി കെ നായരുടെ ഒരു വി എച്ച് എസ് കോപ്പിയുടെ കോപ്പികള്‍ പലവഴിക്കും നീങ്ങി film society സര്‍ക്കിളുകളില്‍ പ്രചരിച്ചിരുന്നതില്‍നിന്നാണ് wedding കണ്ടത്, കുറെ കൊല്ലം മുന്‍പ്.  ഒടുക്കം തിരച്ചില്‍ ഈ രാത്രി അവസാനിച്ചു. ഷാര്‍ല്‍ അസ്നവൂറിന്റെ  Les deux guitares (Two Guitars) ആണ് ആ പാട്ട് എന്ന് ഇന്നറിഞ്ഞു. ഈ അറിവിന് വിക്കിപീഡിയയോടും കടപ്പാടുണ്ട്. പാട്ടിന്റെ Youtube ലിങ്ക് താഴെക്കൊടുക്കുന്നു.





ലിറിക്സും ഇംഗ്ലീഷ് മൊഴിമാറ്റവും ഇവിടെ കാണാം. പാട്ട് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെയുണ്ട്.



കോബാഹിഡ്സിന്റെ ചിത്രം രണ്ടു ഖണ്ഡങ്ങളായാണ് Youtube ല്‍ കാണുന്നത്. രണ്ടാമത്തെ ഖണ്ഡത്തിലാണ് പാട്ടുള്ളത്. വീഡിയോ താഴെ എംബെഡ് ചെയ്തിരിക്കുന്നു.





25/04/2010

മണ്ണാത്തിപ്പുള്ള്



വീഡിയോ ഏതു നാട്ടിലെയാണെന്നറിയില്ല. മണ്ണാത്തിപ്പുള്ള് അഥവാ കുണ്ടികുലുക്കിപ്പക്ഷിയാണിത്. Oriental Magpie Robin 

 
നമ്മുടെ നാട്ടില്‍ ഈ ദിവസങ്ങളില്‍ (ഏപ്രില്‍ മാസത്തില്‍) ഈ പക്ഷി ഇങ്ങനെതന്നെയാണ് പാടുന്നത്. ഇവനോളം പോന്ന ഒരു പാട്ടുകാരന്‍ കേരളത്തിലില്ല. ആ കവിത്രയവും ഈ കവിത്രയവും കാവ്യം ഗണിച്ചിരുന്ന കാലത്ത് ഈ പാട്ടുകാരന്‍ കേരളത്തിലുണ്ടായിരുന്നോ എന്നറിയില്ല. ഉണ്ടാവനാണു സാദ്ധ്യത. കര്‍ണ്ണകഠോരമായി കൂവുന്ന കുയിലാണത്രെ കവികളുടെ  song bird.  മാവ് തളിര്‍ക്കുന്ന കാലത്ത് ഈ നീചന്‍ ഉറക്കം കെടുത്തുന്നതുപോലെ ദുഷ്ടത വേറൊരു പക്ഷിയും ചെയ്യില്ല. കോഴിക്കോട്ടൊക്കെയുള്ള മീന്‍മാപ്ലമാര്‍ കുയിലില്‍നിന്നായിരിക്കണം കൂക്ക് പഠിച്ചത്. വേറെയേതോ നാട്ടിലെ കുയിലിന് കുറച്ചു ഭേദമായ ഒച്ചയുണ്ട്. ഈ വീഡിയോ കണ്ടുനോക്കുക. ബംഗ്ലാദേശിനു പ്രിയപ്പെട്ട പക്ഷിയാണ് ഇവനെന്നു പീഡിയ ലേഖനം പറയുന്നു. ഒരു കാളരാത്രിയെത്തുടര്‍ന്നുണ്ടായ സ്വപ്നാടനത്തില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഇവന്റെ പാട്ട് എന്നെ ഉലച്ചത്. ഏപ്രിലിന്റെ പല ക്രൌര്യങ്ങളിലൊന്നാണ് ഭ്രാന്തമായ പ്രണയത്തിന്റെ ഈ ഘോഷവും.

ഞൊണ്ടിക്കാലന്‍ പൈങ്കിളി കരയുന്നു, 'ഉണ്യമ്പ്‌രാനും പോവ്വാ'

23/04/2010

വിശ്വാമിത്രനും മേനകയും, രവിവര്‍മ്മ ചിത്രം

ചിത്രം വിക്കിമീഡിയ കോമണ്‍സില്‍നിന്ന്.
വിശ്വാമിത്രന്‍ എന്താണുടുത്തതെന്നു വ്യക്തമാവുന്നില്ല. മേനക ഒട്ടും പോരെന്നാണ് എന്റെ അഭിപ്രായം. രവിവര്‍മ്മയുടെ മറ്റേതൊക്കെയോ പെണ്ണുങ്ങളും ഇതേപോലെയല്ലേ കാണുന്നത്.
ഞാനും ഒരു തപസ്സിലാണ്, ഒരു മേനകയെ കാത്ത്.

16/04/2010

ഒരു നുള്ള് ദേശാഭിമാനി വിവരക്കേട് അഥവാ കത്തീഡ്രല്‍ പള്ളിയിലെ കൊലപാതകം


ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ കെ സി വര്‍ഗ്ഗീസ്
കത്തീഡ്രല്‍ പള്ളിയിലെ കൊലപാതകം
എന്നൊരു ലേഖനം എഴുതി. വര്‍ക്കേഴ്സ് ഫോറം എന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി ബ്ലോഗ് സംഘം ഈ ലേഖനം ഓണ്‍ലൈന്‍ ആര്‍ക്കൈവില്‍ (ച്ചാല്‍ സൌജന്യസേവനം നല്കുന്ന ബ്ലോഗര്‍ വെബ്സൈറ്റില്‍) ആക്കി.

സംഗതി ആകെമൊത്തം വിവരക്കേടാണ്. എല്‍ സാല്‍വദോര്‍ എന്ന ചെറിയൊരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യവും സാല്‍വദോര്‍ എന്ന ബ്രസീലിയന്‍ നഗരവും ആദ്യം കൂട്ടിക്കുഴച്ചു. ലേഖനത്തിന്റെ introductory note-ല്‍ തുടങ്ങുന്നു വിവരക്കേട്.
സാല്‍വഡോറിലെ ആര്‍ച്ച് ബിഷപ് ഒസ്കാര്‍ റൊമേരോയുടെ 34-ാം ചരമവാര്‍ഷികം സമുചിതം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് ബ്രസീലിലെയും മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെയും മതവിശ്വാസികള്‍.
റൊമേറോ എന്ന ആര്‍ച്ച് ബിഷപ്പ്  എല്‍ സാല്‍വദോറുകാരന്‍. അദ്ദേഹത്തെക്കുറിച്ചു പറയുമ്പോള്‍ സാല്‍വദോര്‍ എന്ന ബ്രസീലിയന്‍ നഗരത്തെക്കുറിച്ചു പറയേണ്ടതില്ല. പശുവിനെപ്പറ്റി ഉപന്യസിക്കാന്‍ പറഞ്ഞപ്പോള്‍ കുട്ടി പശുവിനെ തെങ്ങിനോടു കെട്ടി തെങ്ങിനെക്കുറിച്ചുകൂടി  ഉപന്യസിക്കാന്‍ പുറപ്പെട്ടതുപോലെ കെ സി വര്‍ഗ്ഗീസ് ഹ്രസ്വമായ ലേഖനത്തില്‍ ഒരു ഖണ്ഡിക മുഴുവന്‍ ബ്രസീലിയന്‍ നഗരത്തെക്കുറിച്ചു പറയുന്നു.
ബ്രസീലിലെ ഏറ്റവും പഴക്കംചെന്ന പട്ടണമാണ് സാല്‍വദോര്‍. അഥവാ ബാഹിയ. പോര്‍ച്ചുഗീസ് ആസ്ഥാനമെന്ന നിലയില്‍ 1549ല്‍ സ്ഥാപിച്ച പട്ടണത്തില്‍ 100 ശതമാനം ജനങ്ങളും കത്തോലിക്കാ വിശ്വാസികളാണ്.
"...100 ശതമാനം ജനങ്ങളും കത്തോലിക്കാ വിശ്വാസികളാണ്" എന്നതും അവാസ്തവമാണെന്ന് സാല്‍വദോറിനെപ്പറ്റിയുള്ള വിക്കിപീഡിയ ലേഖനം വ്യക്തമാക്കുന്നു. അമേരിഗോ വെസ് പുഷി എന്നൊക്കെ ഇതുവരെ കേള്‍ക്കാത്ത പേരുകളുമുണ്ട്. പുച്ചിയെ എന്തിനാണാവോ പരിഷ്കരിച്ച് പുഷിയാക്കിയത്? "പര്യവേഷകസംഘ"മെന്നെഴുതുന്ന ദേശാഭിമാനിക്കാരനാണ്‍.  പുച്ചി പുസിയായില്ലല്ലോ, നല്ലത്.

"പട്ടാളത്തിന്റെ വെടിയുണ്ട", "1980 മാര്‍ച്ച് 24ന് കത്തീഡ്രല്‍ പള്ളിയിലെ അള്‍ത്താരയ്ക്കു മുമ്പില്‍ യാങ്കിപ്പട്ടാളം ആ മനുഷ്യനെ വെടിവച്ചുകൊന്നു" എന്നൊക്കെയുള്ളത് പിന്നെ പതിവ് സി പി എം റെട്ടറിക്കാണെന്നു കരുതി തള്ളിക്കളയാം. യാങ്കി പട്ടാളമൊന്നും കൊല്ലാനുള്ളതായി വി പീ ലേഖനം  പറയുന്നില്ല.

സാഹിത്യവിജ്ഞാനം അറിയിക്കാന്‍ റ്റി എസ് എലിയറ്റിന്റെ Murder in the Cathedral എന്ന നാടകത്തെപ്പറ്റിയും പറയുന്നുണ്ട്.
എലിയട്ടിന്റെ ഈ കഥാപാത്രത്തെ സഭ പില്‍ക്കാലത്ത് വിശുദ്ധനായി പ്രഖ്യാപിച്ചുവെന്നതും ഓര്‍ക്കാം.
ഇതു വായിച്ചാല്‍ തോന്നുക എലിയറ്റിന്റെ നാടകത്തിനും ശേഷമാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചതെന്നാണ്. ബെക്കെറ്റെന്ന കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പിനെ വധിച്ച് ഏതാനും വര്‍ഷം കഴിഞ്ഞപ്പോഴേക്കും സഭ  സെയിന്റായി പ്രഖ്യാപിച്ചിരുന്നു. അതായത് ഒരു എട്ടു നൂറ്റാണ്ടു മുമ്പു തന്നെ.

കാലിക്കോസെന്‍ട്രിക്കിന്റെ ബ്ലോഗിലെ വ്യാകരണം ചികയുന്ന സി പി എം ബ്ലോഗെര്‍മാര്‍ക്ക് എന്തെങ്കിലും ഒരു പണികൊടുക്കാം എന്നു വെച്ചാണ് ഈ ക്ഷുദ്രക്കുറിപ്പെഴുതുന്നത്. പിന്നെ ഇ എം എസ്സിനെ തുറന്നുകാട്ടുംപോലെ  പ്രധാന വിഷയങ്ങളോട് മലയാളം ബ്ലോഗെര്‍മാര്‍ക്കു താത്പര്യവുമില്ല. ദേശാഭിമാനിയിലെ വിവരക്കേട്, സിന്ധു ജോയിയുടെ ഡോക്റ്ററല്‍ തീസിസ് ഇതൊക്കെയാണ് താരതമ്യേന വായനക്കാരെ  ആകര്‍ഷിക്കുന്ന വിഷയങ്ങള്‍.

14/04/2010

ഇ എം എസ്സിന്റെ ഒരു കള്ളം സി പി എം ബ്ലോഗെര്‍മാരെ കുഴിയില്‍ച്ചാടിച്ചതിനെപ്പറ്റി

 ഇ എം എസ് എക്കാലത്തും അഭിമാനത്തോടെ പൊക്കിപ്പിടിച്ചു നടന്ന സ്വന്തം കൃതിയായ കേരളം മലയാളികളുടെ മാതൃഭൂമിയെപ്പറ്റി അദ്ദേഹം തന്നെ 1994 ല്‍ പറഞ്ഞ ഒരു നുണ അദ്ദേഹത്തിന്റെ ഭക്തന്മാരായ ഏതാനും ബ്ലോഗെര്‍മാരെ കുഴിയില്‍ക്കൊണ്ടുപോയി ചാടിച്ചതിനെപ്പറ്റിയാണ് ഈ പോസ്റ്റ്. 
കുഴിയില്‍ച്ചാടിയത് കൊഴണാശ്ശേരിക്കാരനും അയാളുടെ ബ്ലോഗില്‍ പിന്തുണയുമായെത്തിയ സി പി എം ബ്ലോഗെര്‍മാരുമാണ്.
ഇ എം എസ്സും കാലികോകേന്ദ്രിതന്റെ നുണകളും
അഗ്രിഗേറ്ററില്‍ ബുക്മാര്‍ക് ചെയ്തും ഷെയര്‍ ചെയ്തും കൊഴണാശ്ശേരിക്കാരനെ അവര്‍ ആവേശപൂര്‍വ്വം സ്വീകരിക്കുകയും കാലിക്കോസെന്‍ട്രിക്കിന് നേര്‍വഴി ഉപദേശിക്കുകയും ചെയ്തു. 
തുടര്‍ന്നു വായിക്കുക.
ഇ എം എസ്സിന്റെ ഒരു കള്ളം സി പി എം ബ്ലോഗെര്‍മാരെ കുഴിയില്‍ച്ചാടിച്ചതിനെപ്പറ്റി

11/04/2010

പിണറായി ഭക്തന്റെ സൈബര്‍ക്രൈം

ഇതു ഫലിതമാണ്, ഗൌരവത്തിലെടുക്കരുത്. പക്ഷേ ഏതു വിഡ്ഢികളെ ഉദ്ദേശിച്ചാണോ ഇതെഴുതുന്നത് അവര്‍ ഇത് വളരെ ഗൌരവത്തിലെടുക്കും എന്നറിയാം. അങ്ങനെയാണു വേണ്ടതും.
"Letters to the editor Mathrubhumi"  എന്നൊരു സ്ട്രിങ് ഞാന്‍ ഗൂഗ്ള്‍ സെര്‍ച്ച് ചെയ്യുന്നു. കിട്ടിയ റിസല്‍റ്റിന്റെ ആദ്യപേജ് ഇതാ:



Mathrubhumi എന്നു പേജിന്റെ പേരും അതില്‍ "Letters to the editor" എന്ന സ്ട്രിങ് ഉള്ളതും കണ്ട് ഞാന്‍ ആ പേജിലേക്കു പോവുന്നു. കാണുന്നത് ഒരു മാതൃഭൂമി പേജ്.
ആ പേജ് വളരെ വലുതാകയാല്‍ അതിന്റെ മേലും കീഴും മാത്രം സ്ക്രീന്‍ഷോട് എടുത്തുകൊടുക്കുന്നു.
 ഈ പേജില്‍ ഇ മെയില്‍ വിലാസമുണ്ടോ മാതൃഭൂമിയിലേക്കു കത്തെഴുതാനുള്ള വല്ല ഫോമിന്റെയും ലിങ്കുണ്ടോ എന്നൊക്കെ താഴോട്ടും മേലോട്ടും വലിച്ചു കുറെനേരം നോക്കിക്കഴിഞ്ഞപ്പോഴാണ് ഇതു കണ്ണില്‍പ്പെട്ടത്.
 അപ്പോഴാണ് പേജിന്റെ Url അഡ്രെസ് ബാറില്‍ നോക്കുന്നത്.
http://vijipinarayi.info/html/works/political/LtrToMBD_3.htm


വിജി പിണറായിയുടെ പേജാണിത്! പരമപിണറായിഭക്തന്‍. പിണറായിയുടെ വീടിനെപ്പറ്റി വ്യാജചിത്രവുമായി ഇമെയില്‍ പ്രചിരിച്ചപ്പോള്‍ പിണറായിയെ സംരക്ഷിക്കാന്‍ മുന്‍പില്‍നിന്നു പടനയിച്ചയാള്‍. ഇതാ ഇന്ന് എന്റെ ബ്ലോഗില്‍വന്ന് എട്ടാം പ്രതിയെ പിടികൂടിയതിനെ ന്യായീകരിക്കാന്‍ വാചകമടിച്ചിരിക്കുന്നു.  കുട്ടപ്പനാണ്. ഇവിടെ പടവുമുണ്ട്.
ഇത്രയുമൊക്കെ ഫലിതം. ബാക്കി വേണമെങ്കില്‍ ഫലിതമല്ലാതെയുമാവാം, നാട്ടില്‍ നടപ്പുള്ളതും സി പി എം നേതാക്കള്‍ക്കു വളരെ പ്രിയപ്പെട്ടതുമായ നിയമം വെച്ചു നോക്കിയാല്‍. 
ആ നിയമം എന്താണെന്നു നോക്കാം.
ഐറ്റി ആക്റ്റ്  2000 (2008 ഭേദഗതിയും) സെക്ഷന്‍ 65 ഇപ്രകാരം:
  • Tampering with Computer Source Documents
  • Whoever knowingly or intentionally conceals, destroys or alters or intentionally or knowingly causes another to conceal, destroy or alter any computer source code used for a computer, computer programme, computer system or computer network, when the computer source code is required to be kept or maintained by law for the time being in force, shall be punishable with imprisonment up to three years, or with fine which may extend up to two lakh rupees, or with both.
  • Explanation -
  • For the purposes of this section, "Computer Source Code" means the listing of programmes, Computer Commands, Design and layout and programme analysis of computer resource in any form. 
ഇവിടെ കാണാം. 
നമ്മുടെ നിയമ പ്രകാരം മാതൃഭൂമി പേജിന്റെ ഡിസൈനും ലേഔട്ടുമെല്ലാം "Computer Source Code" ആണ്. ഇതൊക്കെ പകര്‍ത്തുകയും മാറ്റം വരുത്തുകയും ചെയ്ത പിണറായി ഭക്തന്‍ മൂന്നു വര്‍ഷം വരെ തടവും രണ്ടു ലക്ഷം വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്. ഇതിനു പുറമേ നിയമത്തിന്റെ ഒമ്പതാം അദ്ധ്യായത്തില്‍ സെക്ഷന്‍ 43 നു കീഴിലെ വിവിധ ക്ലോസുകളും ഇയ്യാള്‍ക്കു ബാധകമാണ്.
ഉദാഹരണത്തിന്:
(F) Denies or causes the denial of access to any person authorised to access any computer, computer system or computer network by any means.
ചുരുക്കത്തില്‍ വിമാനത്താവളത്തിലൊക്കെ look out നോട്ടീസ് പതിക്കാനും വേണമെങ്കില്‍ ഇന്റെര്‍പോളിന്റെ സഹായം തേടാനുമൊക്കെ കോളുള്ള കുറ്റകൃത്യം. നോക്കണേ, ഒരു മെയില്‍ ഒരു ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെയ്യുക മാത്രമാണ്, പിണറായി വീടിന്റെ ചിത്രം അടങ്ങുന്ന ഇമെയില്‍ കേസിലെ എട്ടാം പ്രതി ചെയ്ത അതിഭീകരമായ കുറ്റകൃത്യം! അതിനെക്കുറിച്ച് ഒരു സി പി എമ്മുകാരനായ ബ്ലോഗെര്‍ ചങ്ങാതി പറയുന്നത് ഉപ്പുതിന്നവന്‍ വെള്ളം കുടിക്കട്ടെ എന്നാണ്. ഈ സി പി എം ബ്ലോഗെറും വെള്ളം കുടിച്ചോട്ടെ, ചങ്ങാതീ?
(സി പി എമ്മുകാരെപ്പോലെ ഊര്‍ജ്ജിതമായി ഈ കരിനിയമം എടുത്തു പ്രയോഗിക്കുന്നവര്‍ ശിവസേനയും ഗുജറാത്തിലെ മോഡിയും ആണെന്നു തോന്നുന്നു. ഇത് ഇപ്പോഴാണ് കണ്ടത്.)

post script
വിജിപിണറായിയുടെ വ്യാജമാതൃഭൂമി പേജിന്റെ ലിങ്ക് ഇവിടെ,  അതിന്റെ വെബ് സൈറ്റ് ആര്‍ക്കൈവ് ലിങ്ക് ഇവിടെ.

10/04/2010

വിക്കിസംഗമത്തിനു പോവുന്നില്ലേ ഇടപെട്ടളയാന്‍?

 മാതൃഭൂമി വാര്‍ത്ത

മലയാളംവിക്കി സംഗമം 17-ന് കളമശ്ശേരിയില്‍
Posted on: 10 Apr 2010
-സ്വന്തം ലേഖകന്‍


കോഴിക്കോട്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളംവിക്കി പ്രവര്‍ത്തകര്‍ എറണാകുളത്ത് കളമശ്ശേരിയില്‍ ഏപ്രില്‍ 17 ശനിയാഴ്ച ഒത്തുചേരുന്നു. രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ പകല്‍ രണ്ടു മുതല്‍ അഞ്ചുമണി വരെയാണ് സംഗമം. മലയാളംവിക്കി പ്രവര്‍ത്തകരുടെ മൂന്നാമത്തെ സംഗമമാണിത്.




സി പി എമ്മുകാരായ വിവരസാങ്കേതിക വിദ്യക്കാര്‍ കണ്ടില്ലേ, അറിഞ്ഞില്ലേ, പോവുന്നില്ലേ?
പോയിക്കണ്ടുകീഴടക്കാന്‍?
ഇതുപോലെ?
വെടക്കാക്കി തനിക്കാക്കിയാല്‍ ഒരു സി പി എം  വിഡ്ഢിപ്പീഡിയ ഉണ്ടാവും. നല്ല രസമായിരിക്കും.

മാതൃഭൂമിക്കും എം ജി എസ് നാരായണനും എതിരെ സൈബര്‍ക്രൈം സെല്ലിന് പരാതികൊടുക്കെടോ സിന്‍ഡിക്കേറ്റ് മെമ്പ്രാ


ഇതു സൈബര്‍ക്രൈം ആണത്രെ!

Anwar Jahan Zuberi:Who?

Foul-mouthed politician in the guise of literary editor

സി പി എമ്മും സൈബര്‍ക്രൈമും- ജനാധിപത്യവിശ്വാസികള്‍ ശ്രദ്ധിക്കുക