കാലിക്കോസെന്‍ട്രിക് Calicocentric dusty room
Showing posts with label ദേശാഭിമാനി. Show all posts
Showing posts with label ദേശാഭിമാനി. Show all posts

22/05/2010

ദേശാഭിമാനി ബ്രാന്‍ഡ് ഫെമിനിസ്റ്റ് ചരിത്രം

ദേശാഭിമാനി വാരികയില്‍ ഒരു വി. സുകുമാരന്‍ ഫെമിനിസത്തിന്റെ ചരിത്രം എഴുതുന്നു,  പരമ്പരയായി. പരമ്പരയിലെ ഒരു ഭാഗം ഇതാ.
ഫെമിനിസ്റ്റ് സിദ്ധാന്ത വിചാരം
ഒരു സ്കൂള്‍ എസ്സേയുടെ നിലവാരം പോലുമില്ലാത്ത പരട്ടപ്രബന്ധത്തില്‍ വിടുവായത്തരവും വങ്കത്തരവും എഴുന്നെള്ളിക്കുകയാണ് ആശാന്‍.  പറയുന്ന എഴുത്തുകാരെയും പുസ്തകങ്ങളെയും വായിച്ചിട്ടില്ലെന്നതോ പോട്ടെ പേരു പറയാന്‍ പോലുമറിയാത്ത ഒരുത്തന്‍ ഫ്രെഞ്ച് ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളൊക്കെ സംക്ഷേപിക്കാന്‍ പുറപ്പെട്ടാലെങ്ങനെയുണ്ടാവും? വങ്കത്തരം വിശാലമായി ഉദ്ധരിക്കാനൊന്നും വയ്യ. കഷണവും മുറിയുമായി കുറച്ചൊക്കെ കൊടുക്കുന്നു.
പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഴാന്‍ദെമ്യൂങ്ങാ, പതിനാലാം ശതകത്തില്‍ പ്രശസ്തയായ ക്രിസ്റ്റീന്‍ ദെപിഡാന്‍ തുടങ്ങിയ ഫെമിനിസ്റ്റുകളാണ് സ്‌ത്രീപക്ഷ വേദാന്തത്തിന് വിത്തുപാകിയത്.
ഈ മൂങ്ങ ആരാണ് ദേശാഭിമാനിക്കാരാ? ഒന്നു സ്പെല്ലിങ് നല്കിയാലും മതി. അതിനെപ്പറ്റി വിക്കിപീഡിയ റെഫെറെന്‍സ് ഡെസ്കില്‍ ചോദിച്ചു. കിട്ടിയ മറുപടിയില്‍നിന്ന് ഊഹിക്കാവുന്നത് താഴെപ്പറയുന്ന കക്ഷിയാവണമെന്നാണ്.
Jean de Meun or Jean de Meung (c. 1250 – c. 1305) was a French author best known for his continuation of the Roman de la Rose.
സുകുമാരകലയിലെ മൂങ്ങ പോയ പോക്കു നോക്കണേ. ഇയ്യാള്‍ ആണായിരുന്നു. ഇനി പറയാന്‍ പോവുന്ന പെണ്ണൊരുത്തി (Christine de Pisan അവര്‍ ഒരു ഫെമിനിസ്റ്റ് മൂലമാതൃകയാണെന്നൊക്കെ ചിലര്‍ പറയുന്നുണ്ട്) ഇദ്ദേഹത്തെ മാംസനിബദ്ധമായ രാഗത്തെ (സുകുമാരകല അനുകരിച്ചതാണേ) വര്‍ണ്ണിച്ചതിനു വിമര്‍ശിച്ചിട്ടുണ്ടെന്നും റെഫെറെന്‍സ് ഡെസ്കില്‍ ഒരാള്‍ സൂചിപ്പിച്ചിട്ടുണ്ട്.
 പതിനാലാം ശതകത്തില്‍ പ്രശസ്തയായ ക്രിസ്റ്റീന്‍ ദെപിഡാന്‍ തുടങ്ങിയ ഫെമിനിസ്റ്റുകളാണ്.
 ഈ പിഡാന്‍ ഇതാ. Christine de Pisan. ഡ മറിഞ്ഞാല്‍ സ, അല്ലേ?
മേരി വോള്‍സ്റ്റണ്‍ ക്രാഫ്റ്റ് (Mary Wollstonecraft)
വുള്‍സ്റ്റണ്‍ക്രാഫ്റ്റ് വോള്‍സ്റ്റണും ക്രാഫ്റ്റും എന്നു രണ്ടായി മാറുന്നു.
മേരി വോള്‍സ്റ്റണ്‍ ക്രാഫ്റ്റ് (Mary Wollstonecraft) എന്ന ബ്രിട്ടീഷ് ഫെമിനിസ്റ്റ് പ്രഖ്യാതമായൊരു പുസ്തകമെഴുതിയത്- Vindication of the Rights of Woman (പെണ്ണവകാശങ്ങളുടെ സമര്‍ഥനം) 1772ലാണ് ഈ ഗ്രന്ഥം വെളിച്ചം കാണുന്നത്. 
1772ല്‍ ആയമ്മയ്ക്കു 13 വയസ്സോ മറ്റോ കാണും. 72 അല്ല 92 ആണ് വേണ്ടത്.
അരാജകത്വത്തിന്റെ ആചാര്യന്മാരില്‍ ഒരാളായ വില്യം ഗോഗ്വിനെ-അദ്ദേഹം ഉറച്ച നിരീശ്വരവാദിയും ആയിരുന്നു-ജീവിതസഖാവായി സ്വീകരിക്കുമ്പോള്‍ മേരി ഗര്‍ഭവതിയായിരുന്നു.
സുകുമാരന്‍ ടെസ്റ്റു ചെയ്തു.
കുഞ്ഞിന്റെ പിതൃത്വം പൂര്‍വകാമുകനുമായിരുന്നു.
സുകുമാരന്‍ പിതൃത്വപരിശോധനയും നടത്തി.
ആ കുട്ടിയാണ് ഫാനി മേരി വോള്‍സ്റ്റണ്‍ ക്രാഫ്റ്റ്.
അങ്ങനെയൊരു കുട്ടിയുണ്ടെങ്കില്‍ അതിന്റെ തന്ത സുകുമാരന്‍മാത്രമാണ്.  ഇനി വാസ്തവം ഇങ്ങനെ: വുള്‍സ്റ്റണ്‍ക്രാഫ്റ്റ് ഗില്‍ബെര്‍ട് ഇംലേയുമായി പ്രണയബന്ധത്തിലേര്‍പ്പെടുകയും ആ ബന്ധത്തില്‍ 1794-ല്‍ ഒരു കുഞ്ഞ് പിറക്കുകയും ചെയ്തു. കുഞ്ഞ് ഫാനി ഇംലേ. 1797-ലാണ് ഇവര്‍ ഗോഡ്വിനെ വിവാഹം ചെയ്യുന്നത്. ഏതാനും മാസങ്ങളാണ് ആ വൈവാഹിക ജീവിതം നീണ്ടത്. അതിനിടെ കാമുകന്റെ കുട്ടിയെയും പുതിയ ഭര്‍ത്താവിന്റെ കുട്ടിയെയും പെറാന്‍ അവര്‍ക്കു സൌകര്യം പോരായിരുന്നു. വിവാഹം കഴിക്കുമ്പോള്‍ ഗര്‍ഭമുണ്ടായിരുന്നു എന്നുതന്നെയാണ് കാണുന്നത്. പക്ഷേ കൊല്ലങ്ങള്‍ക്കുമുമ്പുള്ള കാമുകന്റെ കുഞ്ഞിനെയല്ല, ഗോഡ്വിന്റെ കുഞ്ഞിനെ തന്നെ. പ്രസവിച്ചു കുറച്ചു ദിവസം കഴിഞ്ഞ് അവര്‍ മരിച്ചുപോയി.
ഈ കുപ്പയൊക്കെ ചികഞ്ഞു നോക്കുന്നത് എന്തിനാണെന്നു മനസ്സിലായോ? ഈ എഴുത്തുകാരന് വിവരമില്ലെന്നും വായില്‍ത്തോന്നിയത് വിളമ്പുന്നവനാണെന്നും തെളിയിക്കാന്‍.
Make Women Rational Creatures, and Free Citizens and they will quickly become good wives...“(സ്‌ത്രീകളെ യുക്തിബോധമുള്ളവരാക്കുക, സ്വതന്ത്രരാക്കുക, എങ്കില്‍ അവര്‍ താമസിയാതെ നല്ല ഭാര്യമാരായിത്തിരും) പുരുഷ വിദ്വേഷമല്ല, സ്‌ത്രീപക്ഷവിചാരത്തിന്റെ ആധാരശിലയെന്ന് മേരി വോള്‍റ്റണ്‍ ക്രാഫ്റ്റ്. നമ്മെ ബോധ്യപ്പെടുത്തുന്നു.
ആഹാ, എന്തൊരു ഫെമിനിസം! സുകുമാരന്‍ ചരിത്രം പറയുക മാത്രമല്ല, അതില്‍നിന്നു പാഠം ചികഞ്ഞെടുത്തു ദേശാഭിമാനി വാരികയുടെ വായനക്കാര്‍ക്കു വിളമ്പുകയും ചെയ്യുന്നു. എന്നാല്‍ സുകുമാരന്‍ ഉദ്ധരിക്കുന്നത് തെറ്റായാണ്. that is-if men do not neglect the duties of husbands and fathers എന്നൊരു ഭാഗം കൂടി ചേര്‍ന്നാലേ ഉദ്ധരണി പൂര്‍ത്തിയാവൂ. അതു സുകുമാരന്‍ സൌകര്യപൂര്‍വ്വം അങ്ങു വിഴുങ്ങി. അതുകൂടി ചേര്‍ന്നാലല്ലേ സി പി എം ഫെമിനിസം ശരിയായി വിളങ്ങൂ?
ലാങ്ഹ്യാം പ്ളേസ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം തികഞ്ഞ ദിശാബോധത്തോടുകൂടിയായിരുന്നു.
അങ്ങു തട്ടിവിട്ടേക്കുകയാണ്. ലാങ്ഹ്യാം പോലും! മണ്ണാങ്കട്ട. എന്തിനെപ്പറ്റിയാണ് പറയുന്നതെന്നോ എന്തിനാണ് പറയുന്നതെന്നോ അറിയില്ല. (കാശിന്റെ കാര്യം മറക്കാനിടയില്ല.)
ലേങ്ങം എന്നൊരു ഗ്രൂപ്പു് ഉണ്ടായിരുന്നു, ശരി തന്നെ. പക്ഷേ പറയുന്നതിന് മുമ്പുള്ളതോ പിമ്പുള്ളതോ ആയി എന്തെങ്കിലും ചേര്‍ച്ച വേണ്ടേ.
ഇപ്പറഞ്ഞ ഫെമിനിസ്റ്റ് വിചാരത്തെ ബൂര്‍ഷ്വാ എന്ന് വിശേഷിപ്പിക്കുന്നത് അനുചിതമാവില്ല. അതിനോട് ആശയതലങ്ങളില്‍ കലഹിച്ചുകൊണ്ടാണ് സോഷ്യലിസ്റ്റ് ഫെമിനിസം എന്ന ചിന്താധാരയും അതിന്റെ പ്രസ്ഥാനരൂപവും അരങ്ങത്തുവന്നത്. ആദ്യകാല സോഷ്യലിസ്റ്റ് സാമൂഹ്യാത്മക വേദികളില്‍ നിന്ന് - സെയിന്റ് സിമണ്‍, ഫൊറിയര്‍, റോബര്‍ട് ഓവന്‍ മുതല്‍ പേര്‍ നയിച്ച സമവാദ പ്രസ്ഥാനത്തില്‍നിന്ന് - പുരോഗമനപരമായ പെണ്‍വാദം ഊര്‍ജമുള്‍ക്കൊണ്ടു.
ഇവരൊക്കെ സോഷ്യലിസ്റ്റാണെന്നല്ലോ  മാനിഫെസ്റ്റോ പറയുന്നത്. എവിടെനിന്നെങ്കിലുമൊക്കെ സുകുമാരനും കേട്ടുകാണും. ബൂര്‍ഷ്വായെ കണ്ടെത്തി. ഇനിപകരം വെയ്കാന്‍ സോഷ്യലിസ്റ്റ് ഫെമിനിസമെന്ന പദമെങ്കിലും വേണ്ടേ. പദത്തിനപ്പുറം ഒരു ചുക്കും സോഷ്യലിസ്റ്റ് ഫെമിനിസത്തെപ്പറ്റി സുകുമാരന്‍ പറയുന്നില്ല.  എന്തിനു പറയുന്നു റോസ ലക്സംബര്‍ഗിനെയോ ക്ലാര സെറ്റ്കിനെയോ സുകുമാരന്‍ കേട്ടമട്ടില്ല.
ആംഗ്ളോ -അമേരിക്കന്‍ സ്‌ത്രീ പാരമ്പര്യത്തിന്റെ പാതയോരത്ത് റാഡിക്കല്‍ ലെസ്ബിയനിസം (Radical Lesbianism) പൊട്ടിമുളക്കുന്നത് കാണായി. ഈ സവിശേഷ ഫെമിനിസ്റ്റ് ചിന്ത പൊക്കിപ്പിടിക്കുന്നത് ഒരു തരം 'സെപ്പെരിറ്റിസ'മാണെന്ന, ലിംഗവ്യത്യസ്തതയാണെന്ന ആക്ഷേപവുമുണ്ടായി. ഇതെ തുടര്‍ന്ന് ലെസ്ബിയന്‍ സാഡോമസോക്കിസം (Lesbian Sadomasochism)ഒരു തട്ടുതകര്‍പ്പന്‍ സംവാദമായി വളരുകയുമുണ്ടായി.
ശരിക്കും തട്ടുതകര്‍പ്പന്‍തന്നെ!
ജൂലിയ ക്രിസ്റ്റെവ, ഹെല്‍ സിക്സൂ, ലൂസ്ഇരിഗറെ തുടങ്ങിയ പ്രതിഭാശാലികളായിരുന്നു
എലേന്‍ സിക്സു എന്തായെന്നു കണ്ടില്ലേ. അതുപോലെ ലൂസ് ഇറീഗാറേയും.
ജൂലിയ ക്രിസ്റ്റോവയും സിക്സുസും ഇറിഗാറെയുമൊക്കെ ഇതാണ് ചെയ്തത്.
എന്നു വേറെയൊരിടത്തു പറയുന്നുണ്ട്.
1981 ല്‍ പുറത്തുവന്ന ബെറ്റി ഫ്രീഡന്റെ 'ദി സെക്കന്‍ഡ് സ്റ്റേജസ്' എന്ന പാഠവും
ഫ്രീഡേന്റെ പുസ്തകത്തിന്റെ പേര് സെക്കന്‍ഡ് സ്റ്റേജ് എന്നേയുള്ളൂ. പ്ലൂരല്‍ സുകുമാരന്റെ വകയാണ്.
1977 ല്‍ പുറത്തിറങ്ങിയ ' A Literature of Their Own:' എന്ന പേര്‍കൊണ്ട് പുസ്തകത്തിലൂടെ ലൈന്‍ ഷോ വാള്‍ട്ടര്‍ ചെയ്തതും അതാണ്.
Elaine Showalter സുകുമാര മലയാളത്തിലേക്കു മാറിയാല്‍ ലൈനും ഷോയും പിന്നെ പലതും ആവും.

04/05/2010

ദേശാഭിമാനിക്കാരന്‍ "അത് സമ്പാദിച്ചിരിക്കുന്നു"

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്‌ക്ക് നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ ചലച്ചിത്രകാരന്‍ മൈക്കള്‍ മൂര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു, "ഇപ്പോള്‍, അത് സമ്പാദിച്ചിരിക്കുന്നു''

ഇത് ദേശാഭിമാനിയില്‍ വന്നതാണ്. വായിച്ചിട്ട് ഒന്നും തിരിയാത്തതുകൊണ്ടാണ് ഉറവിടം അന്വേഷിച്ചത്. ഇവിടെ കാണാം  കാസ്ട്രോയുടെ ലേഖനം ഇംഗ്ലീഷില്‍.
The Insanities of Our Times എന്നതിനാണ് നമ്മുടെ കാലത്തെ തിന്മകള്‍ എന്നെഴുതിവെച്ചിരിക്കുന്നത്.

When American President Barack Obama was nominated for the Nobel Peace Prize, Michael Moore said, "Now, earn it."
എന്നത് മൊഴി മാറിയത് ഇങ്ങനെ.
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്‌ക്ക് നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ ചലച്ചിത്രകാരന്‍ മൈക്കള്‍ മൂര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു," ഇപ്പോള്‍, അത് സമ്പാദിച്ചിരിക്കുന്നു.'' 
കിട്ടിയ സമ്മാനത്തിന് അര്‍ഹനാവൂ എന്നാണ് മൂര്‍ പറഞ്ഞത്. മൂറിന്റെ സന്ദേശം ഇതാ. ദേശാഭിമാനിക്കാരന്‍ ഈ അര്‍ത്ഥം എവിടെന്നു തപ്പിയെടുത്തു എന്നാവോ. വേണ്ടതു കിട്ടിയതുകൊണ്ട് ബാക്കി വായിച്ചില്ല.  എന്തുമാതിരി വിവരദോഷികളാണ് ഈ പത്രത്തിനുവേണ്ടി പേനയുന്തുന്നതെന്റെ ഭഗവാനേ.
ദേശാഭിമാനിയുടെ സ്ക്രീന്‍ഷോട് കൊടുത്തതിനും എനിക്കെതിരെ സൈബെര്‍ക്രൈം സെല്ലില്‍ സി പി എമ്മുകാര്‍ പരാതിയുമായി പോവുമെന്ന് ഉറപ്പ്.

പിന്നീടെഴുതിയ ഈ കമന്റുകൂടി നോക്കുക.

16/04/2010

ഒരു നുള്ള് ദേശാഭിമാനി വിവരക്കേട് അഥവാ കത്തീഡ്രല്‍ പള്ളിയിലെ കൊലപാതകം


ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ കെ സി വര്‍ഗ്ഗീസ്
കത്തീഡ്രല്‍ പള്ളിയിലെ കൊലപാതകം
എന്നൊരു ലേഖനം എഴുതി. വര്‍ക്കേഴ്സ് ഫോറം എന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി ബ്ലോഗ് സംഘം ഈ ലേഖനം ഓണ്‍ലൈന്‍ ആര്‍ക്കൈവില്‍ (ച്ചാല്‍ സൌജന്യസേവനം നല്കുന്ന ബ്ലോഗര്‍ വെബ്സൈറ്റില്‍) ആക്കി.

സംഗതി ആകെമൊത്തം വിവരക്കേടാണ്. എല്‍ സാല്‍വദോര്‍ എന്ന ചെറിയൊരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യവും സാല്‍വദോര്‍ എന്ന ബ്രസീലിയന്‍ നഗരവും ആദ്യം കൂട്ടിക്കുഴച്ചു. ലേഖനത്തിന്റെ introductory note-ല്‍ തുടങ്ങുന്നു വിവരക്കേട്.
സാല്‍വഡോറിലെ ആര്‍ച്ച് ബിഷപ് ഒസ്കാര്‍ റൊമേരോയുടെ 34-ാം ചരമവാര്‍ഷികം സമുചിതം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് ബ്രസീലിലെയും മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെയും മതവിശ്വാസികള്‍.
റൊമേറോ എന്ന ആര്‍ച്ച് ബിഷപ്പ്  എല്‍ സാല്‍വദോറുകാരന്‍. അദ്ദേഹത്തെക്കുറിച്ചു പറയുമ്പോള്‍ സാല്‍വദോര്‍ എന്ന ബ്രസീലിയന്‍ നഗരത്തെക്കുറിച്ചു പറയേണ്ടതില്ല. പശുവിനെപ്പറ്റി ഉപന്യസിക്കാന്‍ പറഞ്ഞപ്പോള്‍ കുട്ടി പശുവിനെ തെങ്ങിനോടു കെട്ടി തെങ്ങിനെക്കുറിച്ചുകൂടി  ഉപന്യസിക്കാന്‍ പുറപ്പെട്ടതുപോലെ കെ സി വര്‍ഗ്ഗീസ് ഹ്രസ്വമായ ലേഖനത്തില്‍ ഒരു ഖണ്ഡിക മുഴുവന്‍ ബ്രസീലിയന്‍ നഗരത്തെക്കുറിച്ചു പറയുന്നു.
ബ്രസീലിലെ ഏറ്റവും പഴക്കംചെന്ന പട്ടണമാണ് സാല്‍വദോര്‍. അഥവാ ബാഹിയ. പോര്‍ച്ചുഗീസ് ആസ്ഥാനമെന്ന നിലയില്‍ 1549ല്‍ സ്ഥാപിച്ച പട്ടണത്തില്‍ 100 ശതമാനം ജനങ്ങളും കത്തോലിക്കാ വിശ്വാസികളാണ്.
"...100 ശതമാനം ജനങ്ങളും കത്തോലിക്കാ വിശ്വാസികളാണ്" എന്നതും അവാസ്തവമാണെന്ന് സാല്‍വദോറിനെപ്പറ്റിയുള്ള വിക്കിപീഡിയ ലേഖനം വ്യക്തമാക്കുന്നു. അമേരിഗോ വെസ് പുഷി എന്നൊക്കെ ഇതുവരെ കേള്‍ക്കാത്ത പേരുകളുമുണ്ട്. പുച്ചിയെ എന്തിനാണാവോ പരിഷ്കരിച്ച് പുഷിയാക്കിയത്? "പര്യവേഷകസംഘ"മെന്നെഴുതുന്ന ദേശാഭിമാനിക്കാരനാണ്‍.  പുച്ചി പുസിയായില്ലല്ലോ, നല്ലത്.

"പട്ടാളത്തിന്റെ വെടിയുണ്ട", "1980 മാര്‍ച്ച് 24ന് കത്തീഡ്രല്‍ പള്ളിയിലെ അള്‍ത്താരയ്ക്കു മുമ്പില്‍ യാങ്കിപ്പട്ടാളം ആ മനുഷ്യനെ വെടിവച്ചുകൊന്നു" എന്നൊക്കെയുള്ളത് പിന്നെ പതിവ് സി പി എം റെട്ടറിക്കാണെന്നു കരുതി തള്ളിക്കളയാം. യാങ്കി പട്ടാളമൊന്നും കൊല്ലാനുള്ളതായി വി പീ ലേഖനം  പറയുന്നില്ല.

സാഹിത്യവിജ്ഞാനം അറിയിക്കാന്‍ റ്റി എസ് എലിയറ്റിന്റെ Murder in the Cathedral എന്ന നാടകത്തെപ്പറ്റിയും പറയുന്നുണ്ട്.
എലിയട്ടിന്റെ ഈ കഥാപാത്രത്തെ സഭ പില്‍ക്കാലത്ത് വിശുദ്ധനായി പ്രഖ്യാപിച്ചുവെന്നതും ഓര്‍ക്കാം.
ഇതു വായിച്ചാല്‍ തോന്നുക എലിയറ്റിന്റെ നാടകത്തിനും ശേഷമാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചതെന്നാണ്. ബെക്കെറ്റെന്ന കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പിനെ വധിച്ച് ഏതാനും വര്‍ഷം കഴിഞ്ഞപ്പോഴേക്കും സഭ  സെയിന്റായി പ്രഖ്യാപിച്ചിരുന്നു. അതായത് ഒരു എട്ടു നൂറ്റാണ്ടു മുമ്പു തന്നെ.

കാലിക്കോസെന്‍ട്രിക്കിന്റെ ബ്ലോഗിലെ വ്യാകരണം ചികയുന്ന സി പി എം ബ്ലോഗെര്‍മാര്‍ക്ക് എന്തെങ്കിലും ഒരു പണികൊടുക്കാം എന്നു വെച്ചാണ് ഈ ക്ഷുദ്രക്കുറിപ്പെഴുതുന്നത്. പിന്നെ ഇ എം എസ്സിനെ തുറന്നുകാട്ടുംപോലെ  പ്രധാന വിഷയങ്ങളോട് മലയാളം ബ്ലോഗെര്‍മാര്‍ക്കു താത്പര്യവുമില്ല. ദേശാഭിമാനിയിലെ വിവരക്കേട്, സിന്ധു ജോയിയുടെ ഡോക്റ്ററല്‍ തീസിസ് ഇതൊക്കെയാണ് താരതമ്യേന വായനക്കാരെ  ആകര്‍ഷിക്കുന്ന വിഷയങ്ങള്‍.