കാലിക്കോസെന്‍ട്രിക് Calicocentric dusty room
Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

29/05/2010

ഫ്രാന്‍സിസ് ഇട്ടിക്കോര രാമകൃഷ്ണ മേനോന്‍

പെരുത്തൊരു തമാശ പറയാന്‍ വല്ലാതെ മിനക്കെട്ട് പറഞ്ഞത് പാടേ പാളിപ്പോയി ഒരുത്തന്‍  ഊരകുത്തി താഴെവീഴുന്നതു കാണുന്നതിനെക്കാള്‍ വലിയൊരു തമാശ വേറെയില്ല.
ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന മഹാസംഭവമായ നോവലില്‍ ടി ഡി രാമകൃഷ്ണന് ഇങ്ങനെ ഒരു അക്കിടി പറ്റി കുത്തനെ വീണ ഒരു സന്ദര്‍ഭത്തെപ്പറ്റിയാണ് ഈ പോസ്റ്റ്. (ഈ നോവലിനെ സംബന്ധിച്ച് കുറെക്കൂടി ക്രൂരമായ ചില തമാശകളുടെ തുടക്കം മാത്രമാണ് ഈ ക്ഷുദ്രപോസ്റ്റ്. ബാക്കി വഴിയേ.)
ടി ഡി രാമകൃഷ്ണന്‍ തന്റെ നോവലില്‍ തമാശ പറയുക സ്പാനിഷിലൊക്കെയാണ്. അങ്ങനെ പറയാന്‍ പ്രത്യേകിച്ചു കാര്യമുണ്ടായിട്ടൊന്നുമല്ല.  സാര്‍വ്വലൌകികത്വം വരാന്‍ യൂറോപ്പിലെ മാത്രമല്ല തെക്കേ അമേരിക്കയിലെ ഭാഷകള്‍ പോലും നോവലില്‍ പ്രയോഗിക്കപ്പെടുന്നുണ്ട്. പാണ്ഡിത്യം പ്രദര്‍ശിപ്പിക്കാനുള്ള വൃഥാ ശ്രമം ഈ നോവലിന്റെ മുഖമുദ്രയാണ്. അതു പക്ഷേ വിക്കിപീഡിയയില്‍നിന്നൊക്കെ പകര്‍ത്തിവെയ്ക്കുന്നിടത്തോളമേയുള്ളൂ എന്നു പുറത്തായി കഴിഞ്ഞ കാര്യം. ഇതേ ഉദ്ദേശ്യത്തോടെ തന്നെയാണ് സ്പാനിഷിലെ തമാശയും വരുന്നത്.
പിന്നെ ഈ നോവലിന് ഒരു ഗുണമുണ്ട്. ലൈംഗികതയില്ലാത്ത ഭാഗങ്ങളില്ല. ഇതിലെ എല്ലാ പെണ്ണുങ്ങളും കാലുമലര്‍ത്താന്‍ സദാ ready. എല്ലാ പുരുഷന്മാരും പക്ഷേ അങ്ങനെയല്ല. ഫെമിനിസ്റ്റുകള്‍ ഇതു കണ്ടില്ലേ? ഇവിടെ പറയുന്ന തമാശയും കയറ്റിറക്ക് വ്യവസായവുമായി ബന്ധപ്പെട്ടതുതന്നെ.
പുരുഷന്‍ ഇന്ത്യക്കാരന്‍. സ്ത്രീ ജപ്പാന്‍ വംശജ, എന്നാല്‍ തെക്കേ അമേരിക്കക്കാരി. പ്രിന്‍സ്റ്റണ്‍ യൂനിവേഴ്സിറ്റി ലൊക്കേഷന്‍. തമാശ സ്പാനിഷില്‍. ആ സ്കേന്‍ ചെയ്ത പേജു വായിക്കുക. അദ്ധ്യായത്തിന്റെ പേരു തന്നെ el computador എന്നാണ്. സ്പാനിഷില്‍ എല്ലാ വാക്കുകള്‍ക്കും ലിംഗമുണ്ട്. കംപ്യൂട്ടറിന്റെ ലിംഗമെന്താണ്. അലോക് എന്ന കഥാപാത്രം വിചാരിക്കുന്നു കംപ്യൂട്ടറിനു ചേരുക സ്ത്രീലിംഗമാണെന്ന്. ആരെങ്കിലും ലോഗോണ്‍ ചെയ്താലേ പ്രവര്‍ത്തിക്കുകയുള്ളൂ അത്രെ. സ്ത്രീലിംഗമായതുകൊണ്ട് കംപ്യൂട്ടറിനെ ഇഷ്ടന്‍ (ഇഷ്ടനിലൂടെ ടി ഡി രാമകൃഷ്ണന്‍) വിളിക്കുക el computador എന്നാണ്. അതു സ്ത്രീലിംഗമാണത്രെ. പുല്ലിംഗം എന്താണെന്നും പറയുന്നുണ്ട്. അതു la computadora എന്നാണ്. 
എന്താ ചെയ്ക! ഇപ്പോള്‍ കേരള ബുദ്ധിജീവികളൊക്കെ സ്പാനിഷൊക്കെ പഠിക്കുകയാണ്. പക്ഷ സ്പാനിഷ് പഠിക്കുന്നതു പോയിട്ട് ഇംഗ്ലീഷ് ഭാഷയില്‍ സാമാന്യം ഭേദപ്പെട്ട പരിജ്ഞാനമുണ്ടായിരുന്നെങ്കില്‍പ്പോലും ടി ഡി രാമകൃഷ്ണന്‍ ഈ വിവരക്കേടു പറഞ്ഞ് ഊരകുത്തനെ വീഴില്ലായിരുന്നു. ലിംഗത്തെക്കുറിച്ച് അലോക് രാമകൃഷ്ണന്‍ പറയുന്നതിനു നേരേ മറിച്ചാണ് വാസ്തവം. El എന്നത് പുരുഷനെ സൂചിപ്പിക്കുന്നതും la എന്നത് സ്ത്രീയെ സൂചിപ്പിക്കുന്നതുമായ articles ആണ്. ആര്‍ട്ടിക്ള്‍സ് മാത്രമല്ല മാറിയത്, inflection ഉം മാറിയിട്ടുണ്ട്. computador, computadora എന്നിങ്ങനെ കേട്ടാല്‍ ആ ഡോറ പെണ്ണല്ലേയെന്ന് അത്യാവശ്യം ചെവിയോടെ വായിക്കുന്ന ആര്‍ക്കും തോന്നും.  രാമകൃഷ്ണനു തോന്നിയില്ല. അതും രാമകൃഷ്ണന്റെ ലോകവിജ്ഞാനത്തിനു തെളിവാണ്.  തെക്കേ അമേരിക്കയിലെ രാഷ്ട്രീയസാഹചര്യങ്ങളൊക്കെ സൂക്ഷ്മമായി പിന്തുടരുന്നുണ്ടത്രെ രാമകൃഷ്ണന്‍! ഈ ലിംഗവ്യത്യാസമൊക്കെ അറിയാന്‍ അത്യാവശ്യം ഹെമിങ്‌വേ ഒക്കെ മതി. 
ഇതു രാമകൃഷ്ണന്‍ വിളമ്പുന്ന ഇട്ടിക്കോര വിജ്ഞാനത്തിന്റെ ലക്ഷണമാണ്. എവിടെന്നൊക്കെയോ കിട്ടിയ വിജ്ഞാനകണങ്ങള്‍ വിളമ്പും. അതു സ്വയം മനസ്സിലാക്കിയിട്ടോ verify ചെയ്തിട്ടോ അല്ല. ഇതൊക്കെ വാരിവിഴുങ്ങി നോവലിന്റെ വൈജ്ഞാനികതയെ പുകഴ്ത്താന്‍ വിഡ്ഢികളായ കുറെ നിരൂപകന്മാരും പിന്നെ  കുറെ ബുദ്ധിജീവി വൃന്ദവും. 
പുസ്തകത്തിന്റെ മുന്‍പില്‍ തന്നെ ആഷാമേനോന്റെ ഒരു പഠനം ചേര്‍ത്തിട്ടുണ്ട്. ഇയ്യാളാരാണ്? വിവരക്കേട് സംസ്കൃതം ചാലിച്ചെഴുതിയാല്‍ ആര്‍ക്കും മനസ്സിലാവില്ലെന്നാണോ ഇയ്യാളുടെ വിചാരം? നോവലിലെയും മേനന്‍നിലെയും വൈജ്ഞാനികതയെപ്പറ്റി പിന്നീടു പറയാം. തത്കാലം ഒരു മേനന്‍ തമാശകൂടി ഇരിക്കട്ടെ.


രാമാനുജന്‍ എന്ന ഗണിതശാസ്ത്രജ്ഞന്‍ Grothendieck എന്ന ഗണിതജ്ഞന്റെ ആരാധ്യപുരുഷനാണെന്ന് നാം ഒരു മലയാള നോവലില്‍ വായിക്കാനിടവരുമെങ്കില്‍ അതെന്തോ കോപ്പാണത്രെ. (വാക്യത്തിന്റെ ആദ്യപകുതിയുണ്ടാക്കുന്ന expectationനെ അട്ടിമറിച്ച് മോരിനു മുതിരയെന്നോണം നില്ക്കുന്ന ഒരു രണ്ടാം പാതി തട്ടിപ്പടയ്ക്കുന്നതാണ് ഇദ്ദേഹത്തിന്റെ ഗദ്യത്തിന്റെ ഒരു വിശേഷം. കുതിരയുടെ പിന്നില്‍ കാളവണ്ടി കൊണ്ടുപോയി കെട്ടുന്നതുപോലെ.) ഈ Grothendieck ഇന്ത്യയില്‍ വന്നപ്പോള്‍ ലെക്ചര്‍ നടത്തിക്കിട്ടിയ ഓണറേറിയം രാമാനുജന്റെ വിധവയ്ക്കു നല്കിയത്രെ.
ഇതിനെപ്പറ്റിയൊക്കെ വായിച്ചാല്‍ നമുക്ക് വിജൃംഭനം ഉണ്ടാവണമെന്നോ ഉണ്ടാവരുതെന്നോ രണ്ടിലൊന്ന് മേനന്‍ പറയുന്നുണ്ട്.
പക്ഷേങ്കില് മേനന്‍നേ, നിങ്ങള്ക്ക് ആളു മാറിപ്പോയി. ഇക്കാര്യങ്ങള്‍ നോവലില്‍ പറഞ്ഞത് ഗ്രോട്ടന്‍ഡീക് എന്ന ഗണിതജ്ഞനെപ്പറ്റിയല്ല. അതു വേറൊരു മൂപ്പരെപ്പറ്റിയാണ്. ഇത്രയ്ക്കൊക്കെയേ ഉള്ളൂ നിങ്ങളുടെ ക്ഷേത്രഗണനകള്‍. ഉദാഹരണങ്ങള്‍ വീണ്ടും തരാം, അതു തമാശയായിട്ടല്ല, ഗൌരവമായിട്ടുതന്നെ.

30/04/2010

സി പി എം/ദേശാഭിമാനി സൈദ്ധാന്തിക മണ്ടന്റെ എമണ്ടന്‍ വിവരക്കേടുകള്‍

ദേശാഭിമാനി വാരികയിലെ ചരക്കാണ്. താഴത്തെ ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ വായിക്കാം.
യുക്തിവാദത്തിലെ അന്ധവിശ്വാസങ്ങള്‍
 

ഇ രാമചന്ദ്രന്‍, കടപ്പാട് : ദേശാഭിമാനി വാരിക

അതിലെ ചില ഉദ്ധരണികളും അവയെക്കുറിച്ച് എന്റെ അഭിപ്രായവും മാത്രം.
ഫ്യൂഡല്‍ വ്യവസ്ഥയുടെ തകര്‍ച്ചയിലേക്കും മുതലാളിത്തത്തിന്റെ ആവിര്‍ഭാവത്തിലേക്കും നയിച്ച വ്യാവസായിക വിപ്ളവം നവോത്ഥാനത്തിന്റെ സര്‍ഗശക്തികളെ കെട്ടഴിച്ചുവിട്ടു.
നവോത്ഥാനം പതിന്നാലാം നൂറ്റാണ്ടില്‍ തുടങ്ങി പതിനഞ്ച്-പതിന്നാറ് നൂറ്റാണ്ടുകളില്‍ ശക്തിപ്രാപിച്ച ഒരു ഏര്‍പ്പാടെന്നാണ് വെപ്പ്. വ്യാവസായിക വിപ്ലവം എന്നത് 18, 19 നൂറ്റാണ്ടുകളിലെ ഏര്‍പ്പാടും. അപ്പോള്‍ വ്യാവസായിക വിപ്ളവം നവോത്ഥാനത്തിന്റെ സര്‍ഗശക്തികളെ കെട്ടഴിച്ചുവിട്ടു എന്നു പറയുന്ന ഒരുത്തന് മാര്‍ക്സിസ്റ്റ് പ്രാഥമിക പാഠപുസ്തകങ്ങള്‍ വായിച്ച അറിവുപോലുമില്ല.
ഫ്രഞ്ച് വിപ്ളവം പ്രതിനിധാനം ചെയ്‌ത ബൂര്‍ഷ്വാ ജനാധിപത്യഘട്ടത്തിന്റെ തത്വശാസ്‌ത്രമായാണ് യുക്തിവാദം രൂപപ്പെട്ടതെങ്കില്‍ പാരീസ് കമ്യൂണിനാല്‍ (1871) പ്രതിനിധീകരിക്കപ്പെട്ട തൊഴിലാളിവര്‍ഗ വിപ്ളവത്തിന്റെ തത്വശാസ്‌ത്രമായാണ് മാര്‍ക്സിസം പിറവികൊണ്ടത്.
യുക്തിവാദം രൂപംകൊണ്ടത് ഫ്രഞ്ച് വിപ്ളവം പ്രതിനിധാനം ചെയ്‌ത ബൂര്‍ഷ്വാ ജനാധിപത്യഘട്ടത്തിന്റെ (അതായത് പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങള്‍ക്കുശേഷമുള്ള കാലത്തിന്റെ‍) തത്ത്വശാസ്‌ത്രമായാണ് എന്നു പറയുന്നതും പച്ച വിവരക്കേടാണ്. ദെക്കാര്‍ത്തിന്റെ കാലം (1596 – 1650) മാത്രം ആലോചിച്ചാല്‍ മതി ഇതിന്റെ വങ്കത്തരം അറിയാന്‍. 
പാരീസ് കമ്യൂണിനാല്‍ (1871) പ്രതിനിധീകരിക്കപ്പെട്ട തൊഴിലാളിവര്‍ഗ വിപ്ളവത്തിന്റെ തത്ത്വശാസ്‌ത്രമായാണ് മാര്‍ക്സിസം പിറവികൊണ്ടത് എന്ന പ്രസ്താവന പരിഹസിച്ചു തള്ളേണ്ട അസംബന്ധം മാത്രം. തൊഴിലാളി വര്‍ഗ്ഗ വിപ്ലവത്തെപ്പറ്റിയും തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തെപ്പറ്റിയുമൊക്കെയുള്ള മാര്‍ക്സിസ്റ്റ് കാഴ്ചപ്പാട് കമ്യൂണിനും മുമ്പേ ഉണ്ടായിക്കഴിഞ്ഞിരുന്നു. കമ്യൂണിന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ തന്റെ ചില നിലപാടുകള്‍ മാര്‍ക്സ് മാറ്റി എന്നു മാത്രം. കമ്യൂണാവട്ടെ മാര്‍ക്സിന്റെ ആശയങ്ങളെ ആശ്രയിച്ചുമില്ല. (ഇതിനെപ്പറ്റി ചില മാര്‍ക്സിസ്റ്റ് വങ്കന്മാര്‍  എന്റെ മോന്റെ അപ്പൂപ്പന്റെ മകനാണ് ഞാന്‍ എന്ന തരം ലോജിക്കുമായി ഇവിടെ വന്നു കുരയ്ക്കാന്‍ പോകുന്നത് എനിക്കിപ്പൊഴേ കാണാം.) 
ശാസ്‌ത്രനിഗമനങ്ങളെ സ്വായത്തമാക്കി സ്വയം നവീകരിക്കാനുള്ള ആശയവാദത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് വൈരുധ്യവാദം ആവിഷ്‌ക്കരിക്കപ്പെട്ടത്.
ഈ പറയുന്ന ശാസ്ത്രപുരോഗതിക്കൊക്കെ എത്രയോ നൂറ്റാണ്ടുകള്‍ മുമ്പേ ഡയലെക്റ്റിക്സ് നിലനിന്നു എന്നു മാര്‍ക്സിസ്റ്റ് എഴുത്തുകാര്‍ തന്നെ പറയുന്നുണ്ട്. എന്തിനു പറയുന്നു ഡയലക്റ്റിക്കല്‍ മെറ്റീരിയലിസത്തെപ്പറ്റിയുള്ള സോവിയറ്റ് പാഠപുസ്തകങ്ങള്‍ (പലപ്പോഴും നമ്പൂതിരിപ്പാടും) തുടങ്ങുക തന്നെ ഗ്രീക്ക് ചിന്തകനായ ഹെറക്ലൈറ്റസിനെപ്പറ്റി പറഞ്ഞുകൊണ്ടാണ്.  (എന്നാല്‍ പിന്നെ, പുരാതന ഗ്രീസിലെ ശാസ്ത്രപുരോഗതിക്കനുസരിച്ച് സ്വയം നവീകരിച്ച ആശയവാദമാണ് ഡയലെക്റ്റിക്സ് ഉണ്ടാക്കിയതെന്നു പറഞ്ഞാലോ കൊഴണാശ്ശേരിക്കാരാ?)
എന്നാല്‍ വിശ്വാസം ശാസ്‌ത്രവിരുദ്ധമാണ്, ശാസ്‌ത്ര-സാങ്കേതിക മുന്നേറ്റങ്ങള്‍ക്കുമേല്‍ പടുത്തുയര്‍ത്തപ്പെട്ട ആധുനിക സമൂഹത്തില്‍ വ്യക്തിജീവിതത്തില്‍പ്പോലും വിശ്വാസത്തെ അനുവദിക്കാനാകില്ല എന്ന ഒരു ചിന്താഗതിയും രൂപമെടുത്തു. ഇതാണ് യുക്തിവാദം.
വങ്കത്തരം.  യുക്തിവാദികളെല്ലാം അവിശ്വാസികള്‍ പോലുമായിരുന്നില്ല. ദെക്കാര്‍ത്ത് അവിശ്വാസിയായിരുന്നില്ല.  യുക്തിവാദം എന്താണെന്നുപോലും അറിയാത്തവനാണ് യുക്തിവാദികളുടെ അന്ധവിശ്വാസത്തെപ്പറ്റി എഴുതി ഞെളിയുന്നത്.




ഗോപാലകൃഷ്ണന്‍ എന്ന ചത്തകുതിരയെ ഇടിച്ചും തൊഴിച്ചും കൈത്തരിപ്പു തീര്‍ക്കുന്ന സി പി എം ബ്ലോഗെര്‍മാര്‍ക്ക് (പ്രശംസയര്‍ഹിക്കുന്ന മൂവര്‍സംഘത്തെ മാറ്റിനിറുത്തി) ഇവിടെ വന്നു തൊഴിക്കാവുന്നതാണ്. 

11/04/2010

പിണറായി ഭക്തന്റെ സൈബര്‍ക്രൈം

ഇതു ഫലിതമാണ്, ഗൌരവത്തിലെടുക്കരുത്. പക്ഷേ ഏതു വിഡ്ഢികളെ ഉദ്ദേശിച്ചാണോ ഇതെഴുതുന്നത് അവര്‍ ഇത് വളരെ ഗൌരവത്തിലെടുക്കും എന്നറിയാം. അങ്ങനെയാണു വേണ്ടതും.
"Letters to the editor Mathrubhumi"  എന്നൊരു സ്ട്രിങ് ഞാന്‍ ഗൂഗ്ള്‍ സെര്‍ച്ച് ചെയ്യുന്നു. കിട്ടിയ റിസല്‍റ്റിന്റെ ആദ്യപേജ് ഇതാ:



Mathrubhumi എന്നു പേജിന്റെ പേരും അതില്‍ "Letters to the editor" എന്ന സ്ട്രിങ് ഉള്ളതും കണ്ട് ഞാന്‍ ആ പേജിലേക്കു പോവുന്നു. കാണുന്നത് ഒരു മാതൃഭൂമി പേജ്.
ആ പേജ് വളരെ വലുതാകയാല്‍ അതിന്റെ മേലും കീഴും മാത്രം സ്ക്രീന്‍ഷോട് എടുത്തുകൊടുക്കുന്നു.
 ഈ പേജില്‍ ഇ മെയില്‍ വിലാസമുണ്ടോ മാതൃഭൂമിയിലേക്കു കത്തെഴുതാനുള്ള വല്ല ഫോമിന്റെയും ലിങ്കുണ്ടോ എന്നൊക്കെ താഴോട്ടും മേലോട്ടും വലിച്ചു കുറെനേരം നോക്കിക്കഴിഞ്ഞപ്പോഴാണ് ഇതു കണ്ണില്‍പ്പെട്ടത്.
 അപ്പോഴാണ് പേജിന്റെ Url അഡ്രെസ് ബാറില്‍ നോക്കുന്നത്.
http://vijipinarayi.info/html/works/political/LtrToMBD_3.htm


വിജി പിണറായിയുടെ പേജാണിത്! പരമപിണറായിഭക്തന്‍. പിണറായിയുടെ വീടിനെപ്പറ്റി വ്യാജചിത്രവുമായി ഇമെയില്‍ പ്രചിരിച്ചപ്പോള്‍ പിണറായിയെ സംരക്ഷിക്കാന്‍ മുന്‍പില്‍നിന്നു പടനയിച്ചയാള്‍. ഇതാ ഇന്ന് എന്റെ ബ്ലോഗില്‍വന്ന് എട്ടാം പ്രതിയെ പിടികൂടിയതിനെ ന്യായീകരിക്കാന്‍ വാചകമടിച്ചിരിക്കുന്നു.  കുട്ടപ്പനാണ്. ഇവിടെ പടവുമുണ്ട്.
ഇത്രയുമൊക്കെ ഫലിതം. ബാക്കി വേണമെങ്കില്‍ ഫലിതമല്ലാതെയുമാവാം, നാട്ടില്‍ നടപ്പുള്ളതും സി പി എം നേതാക്കള്‍ക്കു വളരെ പ്രിയപ്പെട്ടതുമായ നിയമം വെച്ചു നോക്കിയാല്‍. 
ആ നിയമം എന്താണെന്നു നോക്കാം.
ഐറ്റി ആക്റ്റ്  2000 (2008 ഭേദഗതിയും) സെക്ഷന്‍ 65 ഇപ്രകാരം:
  • Tampering with Computer Source Documents
  • Whoever knowingly or intentionally conceals, destroys or alters or intentionally or knowingly causes another to conceal, destroy or alter any computer source code used for a computer, computer programme, computer system or computer network, when the computer source code is required to be kept or maintained by law for the time being in force, shall be punishable with imprisonment up to three years, or with fine which may extend up to two lakh rupees, or with both.
  • Explanation -
  • For the purposes of this section, "Computer Source Code" means the listing of programmes, Computer Commands, Design and layout and programme analysis of computer resource in any form. 
ഇവിടെ കാണാം. 
നമ്മുടെ നിയമ പ്രകാരം മാതൃഭൂമി പേജിന്റെ ഡിസൈനും ലേഔട്ടുമെല്ലാം "Computer Source Code" ആണ്. ഇതൊക്കെ പകര്‍ത്തുകയും മാറ്റം വരുത്തുകയും ചെയ്ത പിണറായി ഭക്തന്‍ മൂന്നു വര്‍ഷം വരെ തടവും രണ്ടു ലക്ഷം വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്. ഇതിനു പുറമേ നിയമത്തിന്റെ ഒമ്പതാം അദ്ധ്യായത്തില്‍ സെക്ഷന്‍ 43 നു കീഴിലെ വിവിധ ക്ലോസുകളും ഇയ്യാള്‍ക്കു ബാധകമാണ്.
ഉദാഹരണത്തിന്:
(F) Denies or causes the denial of access to any person authorised to access any computer, computer system or computer network by any means.
ചുരുക്കത്തില്‍ വിമാനത്താവളത്തിലൊക്കെ look out നോട്ടീസ് പതിക്കാനും വേണമെങ്കില്‍ ഇന്റെര്‍പോളിന്റെ സഹായം തേടാനുമൊക്കെ കോളുള്ള കുറ്റകൃത്യം. നോക്കണേ, ഒരു മെയില്‍ ഒരു ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെയ്യുക മാത്രമാണ്, പിണറായി വീടിന്റെ ചിത്രം അടങ്ങുന്ന ഇമെയില്‍ കേസിലെ എട്ടാം പ്രതി ചെയ്ത അതിഭീകരമായ കുറ്റകൃത്യം! അതിനെക്കുറിച്ച് ഒരു സി പി എമ്മുകാരനായ ബ്ലോഗെര്‍ ചങ്ങാതി പറയുന്നത് ഉപ്പുതിന്നവന്‍ വെള്ളം കുടിക്കട്ടെ എന്നാണ്. ഈ സി പി എം ബ്ലോഗെറും വെള്ളം കുടിച്ചോട്ടെ, ചങ്ങാതീ?
(സി പി എമ്മുകാരെപ്പോലെ ഊര്‍ജ്ജിതമായി ഈ കരിനിയമം എടുത്തു പ്രയോഗിക്കുന്നവര്‍ ശിവസേനയും ഗുജറാത്തിലെ മോഡിയും ആണെന്നു തോന്നുന്നു. ഇത് ഇപ്പോഴാണ് കണ്ടത്.)

post script
വിജിപിണറായിയുടെ വ്യാജമാതൃഭൂമി പേജിന്റെ ലിങ്ക് ഇവിടെ,  അതിന്റെ വെബ് സൈറ്റ് ആര്‍ക്കൈവ് ലിങ്ക് ഇവിടെ.

21/03/2010

ഞൊണ്ടിക്കാലന്‍ പൈങ്കിളി കരയുന്നു, 'ഉണ്യമ്പ്‌രാനും പോവ്വാ'

വഴിയോരത്തെ മാവിന്‍കൊമ്പുകളിലും ആലിന്‍ചില്ലകളിലും പതിവിലേറെ കാക്കക്കൂട്ടങ്ങള്‍. അവ തലതിരിച്ചു നോക്കുന്നു. 'എവിടേക്കാ?' എന്ന മട്ടില്‍.
മുത്തശ്ശി അമ്മ ഓര്‍മ്മിപ്പിക്കുന്ന മരണപ്പെട്ടവര്‍ക്കൊക്കെ പിണ്ഡംവച്ച് ബലിക്കാക്കകളെ കാത്തിരുന്ന ദിവസങ്ങള്‍ മനസ്സിലൂടെ കടന്നുപോയി.
ഒരു പൊന്തക്കാലന്‍പക്ഷി ചിലച്ചുകൊണ്ടു പറന്നുയര്‍ന്ന് ആകാശത്തില്‍ വട്ടമിട്ടു.
'ഉണ്യമ്പ്‌രാനും പോവ്വാ...
ഉണ്യമ്പ്‌രാനും പോവ്വാ...' അതു ചിലച്ച് കരയുന്നതിന്റെ ശബ്ദം അങ്ങനെയാണ് ചെവിയില്‍ മുഴങ്ങിയത്.
അരിവാളുമായി ഇറങ്ങിയ ചെറുമികള്‍ വഴിയില്‍നിന്ന് തീണ്ടാപ്പാടിലേക്ക് ഓടിമാറി.
ഉറക്കെ വിളിച്ചുപറയണമെന്നു തോന്നി, ഏലംകുളം ഗ്രാമമാകെ കേള്‍ക്കുംവിധം; 'കൂട്ടരെ ഞാന്‍ പോകുകയാണ്. സ്വാതന്ത്ര്യ സമരത്തില്‍ ചേരാന്‍. അതുവഴി ജെയിലില്‍ പോയെന്നും വരും.'
മേലെക്കാണുന്ന പച്ചപൈങ്കിളിക്കഥ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ അറിയപ്പെടാത്ത ഇ എം എസ് എന്ന പുസ്തകത്തില്‍നിന്നാണ്.  കേരള രാഷ്ട്രീയത്തിലെ ഏറ്റവും പരിഹാസ്യമായ ഒരു നാടകത്തിന്, ഇ എം എസിന്റെ ജയിലുകേറല്‍ എന്ന ഹിരണ്യഗര്‍ഭത്തിന് ദുരന്തഗുരുത്വം ലഭിക്കാന്‍ ഒരു narrative കോപ്രാട്ടികാട്ടുകയാണ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്.
ഈ പുസ്തകം ഇ എം എസ്സിനെക്കുറിച്ചറിയാന്‍ നല്ലൊരു സഹായിയാണ്. അറിയപ്പെടാത്ത ഇ എം എസിനെ അപ്പുക്കുട്ടന്‍ കാട്ടിത്തരുന്നു (തുറന്നുകാട്ടിത്തരുന്നു). പറയാനുണ്ട് ഇതിനെപ്പറ്റി.